ക്രിസ്തുമസ് എന്നാൽ എന്റെ കുട്ടിക്കാലത്തു കരോളും സാന്താക്ലോസ് അപ്പൂപ്പനുമാണു .കൈ നിറയെ സമ്മാനവുമായി വരുന്ന പഞ്ഞി പോലെ വെളുത്തു നരച്ചു നീണ്ട താടിയും കുടവയറും ചുവന്ന നിറത്തിലുള്ള ഉടുപ്പും തൊപ്പിയും ധരിച്ചുവരുന്ന പാപ്പ .ലോകത്തെല്ലായിടത്തും കുട്ടികൾക്കു സമ്മാനം കൊടുക്കുവാൻ വരുന്നതു സാന്താക്ലോസ് ആണെന്നായിരുന്നു എന്റെ ധാരണ .എന്നാൽ ഇവിടെ സ്പെയിനിൽ ബാസ്ക് കണ്ട്രിയിൽ വന്നതിനു ശേഷം ആ ധാരണ മാറി ഇവിടെ ക്രിസ്തുമസിനു സാന്താക്ലോസ് ഇല്ല പകരം ഓലെഞ്ചെറൊ ആണു (ലിങ്ക് ഇവിടെ)
കറുത്ത ഉടൂപ്പും കറുത്ത തൊപ്പിയും കയ്യിലൊരു വിളക്കുമേന്തി മറുകയ്യിൽ ഒരു ചാക്കു നിറയെ സമ്മാനവുമായി വരും ഓലെഞ്ചെറൊ .ഇന്നലെ എല്ലോറിയോയിൽ കുട്ടികൾക്കു സമ്മാനം കൊടൂക്കുന്ന ഓലെഞ്ചെറൊ.
തണുപ്പും മഴയും കാരണം രണ്ടു തവണ മാറ്റി വെച്ച യാത്രയാണു വിറ്റോറിയയിലേക്ക് , ഈ തണുപ്പുസമയത്തു മഴയില്ലാതെയും തണുപ്പു കുറഞ്ഞ ദിവസവും നോക്കി യാത്ര നടക്കില്ല എന്നു മനസ്സിലാക്കി മാനം അല്പം തെളിഞ്ഞ് നിൽക്കുന്ന ശനിയാഴ്ച്ച തന്നെ വിറ്റൊറിയയിലേക്കുള്ള യാത്ര തീരുമാനിച്ചു .
പോകുന്നതിനു മുന്നെ ഇന്റെർനെറ്റിൽ വിറ്റോറിയയിലെ കാലാവസ്ഥ നോക്കി തെളിഞ്ഞ മാനം മഴയില്ല പക്ഷെ താപനില കൂടിയതു 7ഉം കുറഞ്ഞതു 2ഉം , ഞായറാഴച്ചത്തെ കാലാവസ്ഥ കൂടിയത് മൈനസ് 1 ഡിഗ്രീ കുറഞ്ഞതു മൈനസ് 2ഡിഗ്രീ . ഇനിയങ്ങോട്ടു എന്നും മൈനസ് തന്നെയായിരിക്കും ഇവിടത്തെ താപനില ,കാഴ്ച്ചകൾ കാണുന്നതു പോയിട്ടു വീടിനു പുറത്തേക്കിറങ്ങാൻ തന്നെ മടിയാകും . പായിസ് ബാസ്കോയുടെ തലസ്ഥാനമാണു വിറ്റൊറിയ എന്നതു മാത്രമല്ല 1814 ലെ പെനിൻസുലാർ യുദ്ധത്തിന്റെ ഭാഗമായി വിറ്റൊറിയയിൽ വെച്ചാണു ഫ്രെഞ്ച് ചക്രവർത്തിയായ നെപ്പോളിയന്റെ സൈന്യത്തെ പരാജയപെടുത്തിയതു .
രാവിലെ എട്ടു മണിയുടെ ബസ്സിൽ എല്ലോറിയോയിൽ നിന്നും ഡുറങ്കോയിലെത്തി , വിറ്റോരിയയിലേക്കു ഉച്ച്ക്കു മുൻപ് ആകെ രണ്ടു ബസ്സുകൾ മാത്രമെ ഉള്ളൂ ഉർക്യോളയിലെ മല നിരകൾക്കിടയിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താൽ വിറ്റോറിയയിലെത്താം .ഒൻപത് മണിയുടെ ആ വലിയ വോൾവൊ ബസ്സിൽ യാത്ര ചെയ്യാൻ ഞാനുൾപ്പെടെ 3 പേർ മാത്രം . 3 യൂറൊക്കു വിറ്റോരിയയിലെക്കു ടിക്കറ്റെടുത്തപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു ഡ്രൈവർ കാബിനിൽ എഴുതി വെച്ചിരിക്കുന്നു “ഡ്രൈവറോടു സംസാരിക്കരുതു“ , ആദ്യമായാണു അങ്ങിനെ ഒരു സംഭവം ഇവിടെ കാണുന്നതു . ബസ്സ് ഡുറങ്കൊ പട്ടണം കടന്നു ഉർക്യോള മലനിരകളിലേക്കു കടന്നു കനത്ത മൂടൽ മഞ്ഞ് , ആ മൂടൽ മഞ്ഞിലും മലയുടെ താഴ്വാരത്തുള്ള വീടുകളും പച്ചപ്പു നിറഞ്ഞ മലയടിവാരവും കണ്ടപ്പോൾ ഈ യാത്ര സ്വന്തം വാഹനത്തിലായിരുന്നെങ്കിൽ പുറത്തെ 1 ഡിഗ്രീ തണുപ്പിനെ പോലും നോക്കാതെ പുറത്തിറങ്ങി ആ കാഴ്ച്ച ആസ്വദിച്ചേനെ .
മലനിരകൾക്കു മുകളിലെ ഉർക്യോള പള്ളി സ്റ്റോപ്പിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന 2 യാത്രക്കാരും ഇറങ്ങി , ഡ്രൈവർക്കു തൊട്ടു പുറകിലെ സീറ്റിലാണു ഞാനിരിക്കുന്നതു ആ വലിയ ബസ്സിൽ ഞാനും ഡ്രൈവറും മാത്രം ഡ്രൈവറുടെ കാബിനു മുകളിൽ എഴുതി വെച്ചിരിക്കുന്ന അറിയിപ്പു ഒന്നു കൂടെ വായിച്ചു പുറത്തെ കാഴ്ച്ചകൾ കണ്ടിരുന്നു . ഉർക്യോള മലനിരകൾ ഇറങ്ങികൊണ്ടിരിക്കുമ്പോൾ റോഡിനോടു വലതു വശം ചേർന്നു തേക്കടി തടാകത്തെ ഓർമ്മപെടുത്തുന്ന വിറ്റോറിയൻ റിസർവോയറും തടാകവും കാണാം എങ്ങും പച്ചപ്പു നിറഞ്ഞ കാഴ്ച്ചകൾ കണ്ടു കൊണ്ട് പത്തു മണിയോടെ വിറ്റോരിയയിലെത്തി .
കമ്പിളി ഉടുപ്പിനു പുറമെ ലെതർ ജാകറ്റ് ഇട്ടിട്ടു പോലും തണുപ്പ് അകത്തേക്കരിച്ചിറങ്ങുന്നു , കാലത്തു പത്തു മണിയായിട്ടും താപനില 1 ഡിഗ്രീ മാത്രം . ഇന്നു കാഴ്ച്ചകൾ കാണാൻ ഇറങ്ങിയതു അബദ്ധമായെന്നു തോന്നി എങ്കിലും തെളിഞ്ഞ മാനം അല്പം പ്രതീക്ഷ തന്നു . ബസ്സ് റ്റെർമിനലിൽ നിന്നും അഞ്ചു മിനുറ്റ് നടന്ന് ടൂറിസം ഇൻഫോർമേഷൻ ഓഫിസ്സിലെത്തി , വിറ്റോറിയയുടെ മാപും വഴിയും ചോദിച്ചു മനസ്സിലാക്കി . തണുപ്പിനെ വക വെക്കാതെ ഒരു പാടു ആളുകൾ വിറ്റോറിയ കാണാൻ വന്നു കൊണ്ടിരിക്കുന്നു . ആ ഓഫിസിനു അടുത്തു തന്നെയാനു പായിസ് ബാസ്കൊയുടെ തലസ്ഥാനമായ വിറ്റോരിയയിലെ പാർലിമെന്റ് കെട്ടിടം , വലിയ തോക്കു ധാരികളോ ആടംഭരമോ അത്ര ഭംഗിയൊ ഇല്ലാത്ത രണ്ടു നിലയുള്ള ചെറിയ കെട്ടിടം മതിലിനു ചുറ്റും രാഷ്ട്ര നേതാക്കൻമാരുടെ രസകരമായ ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നു , ഒബാമയും സാർകൊസിയും ബുഷും ഫിഡൽ കാസ്ട്രോയും എല്ലാവരും ഉണ്ട് .
പാർലമെന്റിനു പുറകു വശത്തെ ഫ്ലോറിഡ പാർക്കിലൂടെ നടന്നു പുതിയ പള്ളിയിലെത്തി ഇരുപതാം നൂറ്റാണ്ടിൽ ഗോത്തിക് ശൈലിയിൽ പണിത ആകർഷകമായ കെട്ടിടത്തിൽ നിരവധി ചെറു പ്രതിമകൾ , പള്ളിക്കു ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ പുൽതകിടിയിലൂടെ ചുറ്റി നടന്നു വിറ്റോറിയയിലെ കാസ്കൊ വീഹൊ എന്നറിയപ്പെടുന്ന പഴയ പട്ടണത്തിലേക്കു നടന്നു .
പഴയ പട്ടണം നമ്മെ വരവേൽക്കുന്നതു പ്ലാസ ദെ ലാ വിർഹിൻ ബ്ലാൻക യിലെക്കാണു . ആ കവലയുടെ നടുക്കു തന്നെ വിറ്റൊറിയ യുദ്ധം ജയിച്ചതിനു പ്രതീകമായി സ്ഥാപിച്ച മൊണുമെന്റ് കാണാം . പതിനേഴം നൂറ്റാണ്ടിൽ സ്പെയിൻ ആക്രമിച്ചു കീഴടക്കിയ നെപ്പോളിയൻ സഹോദരൻ ജോസഫിനെ സ്പെയിനിന്റെ രാജാവാക്കി ബ്രിട്ടീഷ് പോർചുഗൽ സ്പെയിൻ സഖ്യകക്ഷി സൈന്യം വെല്ലിങ്ട്ടന്റെ നേത്യുത്വത്തിൽ നെപ്പോളിയന്റെ സൈന്യത്തെ തോൽപ്പിച്ചു , അതോടെ സ്പെയിനിലെ നെപ്പോളിയന്റെ രാജവാഴ്ച നിന്നു .
ആ കവലയിൽ നിന്നു കാണാവുന്ന പതിനാലാം നൂറ്റാണ്ടിലെ സാൻ മിഗെൽ പള്ളിയും അതിനു പുറകിലെ സുസൊ പാലസും കണ്ടു പ്ലാസ ദെ എസ്പാന്യയിളെക്കു നടന്നു . മൂന്നു നിലയുള്ള ചതുരത്തിൽ ഉള്ള കെട്ടിട സമുച്ചയം 1791 ഇൽ നിർമിച്ച ഇതിന്റെ ഒരു വശത്തു മുനിസിപ്പാലിറ്റി ഓഫിസും ബാക്കി മൂന്നു വശത്തു അൻപതോളം കുടുംബങ്ങളും അന്നു കാലത്തു ചന്തയും കാളപ്പോരുമെല്ലാം ഈ കെട്ടിട സമുച്ചയത്തിനു നടൂക്കാണു നടന്നിരുന്നതു .
അല്പം മുന്നോട്ടു നടന്നപ്പോൾ പതിനൊന്നാം നൂറ്റാണ്ടിലെ പട്ടണത്തിന്റെ കോട്ടയുടെ ഭാഗങ്ങൾ കണ്ടു , അന്നു പട്ടണത്തിന്റെ സ്വരക്ഷക്കായി നിർമിച്ച കോട്ടയുടെ ഭാഗങ്ങൾ ഇന്നും സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു , തണുപ്പു 1 ഡിഗ്രീയിൽ നിന്നും 6 ഡിഗ്രീയായി അല്പം ആശ്വാസം , മാനം തെളിഞ്ഞ് വെയിലുണ്ടെങ്കിലും തണുപ്പിനു കുറവൊന്നുമില്ല . ആ പഴയ പട്ടണത്തിലെ പ്രാധാന വീഥിയിലൂടെ നടന്നു എൽ പോർട്ടലൊൺ എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ സത്രത്തിലെത്തി , മൂന്നു നിലയുള്ള ആ കെട്ടിടത്തിന്റെ സ്കെൽട്ടൻ മരത്തടിയിലാണൂ അതിനിടയിൽ ചുടുകട്ട അടുക്കി വെച്ചിരിക്കുന്നു . ആദ്യ നിലയിൽ കുതിരകളെ കെട്ടുവാനും രണ്ടാം നിലയിലും മൂന്നാം നിലയിലുമാണു സത്രം . ഇപ്പോൾ അതൊരു ഹോട്ടൽ ആണു വിവാഹ പാർട്ടികളാണു അധികവും,
ആ സത്രത്തിൽ നിന്നിറങ്ങി പതിനാലാം നൂറ്റാണ്ടിലെ ഗോത്തിക് ശൈലിയിൽ പണിത സാന്റ മരിയ കത്രീഡലിലേക്കു നടന്നു . അഞ്ചു യൂറോക്കു ടിക്കറ്റെടുത്തു ഹെൽമറ്റ് ധരിച്ചു അകത്തു കടന്നു , 700 വർഷത്തെ കാലപഴക്കം വന്നു ഒരു വശം ചരിഞ്ഞ പള്ളി സ്പാനിഷ് സർക്കാർ 45 ലക്ഷം യൂറൊ ചിലവാക്കി നവീകരിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുകയാണു . 60 മീറ്റർ ഉയരത്തിലുള്ള മധ്യത്തിലെ മകുടമാണു പ്രധാന ആകർഷണം . ഫോട്ടോ എടുക്കുന്നതു നിരോധിച്ചതിനാൽ ക്യാമറക്കു വിശ്രമം കൊടുത്തു . ഇരുപതോളം വരുന്ന ഞങ്ങളുടെ കൂട്ടത്തിനു ഗൈഡ് നൽകിയ വിവരങ്ങൾ കേട്ട് കൊണ്ട് അകത്തേക്ക് നടന്നു 60 മീറ്റർ ഉയരമുള്ള മകുടം താങ്ങി നിറുത്തിയിരിക്കുന്ന നാലും തൂണുകളൂം ചുമരുകളും ഒഴികെ തറയുൾപ്പെടെ മാന്തിയെടുത്തിരിക്കുന്നു . നീളമുള്ള ഇരുമ്പു പൈപ്പുകളിൽ നില കെട്ടിയാണ് എല്ലാവരെയും പള്ളിയുടെ 60 മീറ്റർ ഉയരമുള്ള ചുമരിനു വശത്തു കൂടെ നടത്തി കാഴച്ചകൾ കാണീക്കുന്നതു . ആ വലിയ ചുമരിൽ കണ്ട വലിയ വിള്ളലുകളും ആ വശത്ത ചുമർ ചരിഞ്ഞു നിൽക്കുന്നതും കണ്ടപ്പോ എന്റെ മനസ്സിലെ ധൈര്യത്തിനും വിള്ളലുണ്ടായി . മെല്ലെ ശ്രദ്ധിച്ചു നടന്നു ഞങ്ങളെല്ലാവരും ഏറ്റവും മുകളിലെത്തി , താഴെ അടിത്തറ മാന്തി കല്ലറയിലെ അസ്ഥികൂടങ്ങൾ മാറ്റിയിരിക്കുന്നതു കണ്ടു . ഇപ്പോൾ ചുമരിനു ഏറ്റവും മുകളിൽ അർധഗോളാക്രിതിയിലുള്ള മേക്കൂരക്കു തൊട്ട് താഴെ ചുമരിനു നടുക്കിലൂടെയുള്ള ടണലിലൂടെ കുനിഞ്ഞു നടന്നു അവസാനം ആ ചുമരിലെ ഒരു ബാൽക്കണീ പോലെ തോന്നിക്കുന്ന ഭാഗത്തെത്തി അവിടെ നിന്നും നോക്കിയാൽ വിറ്റോരിയ മുഴുവനായും കാണാം . നേരത്തെ കണ്ട വിള്ളലുള്ള ഒരു വശത്തേക്കു ചരിഞ്ഞ 60 മീറ്റർ ഉയരമുള്ള ചുമരിനു മുകളിലാണു ഞാൻ നിൽക്കുന്നതെന്നു ഓർത്തപ്പോൾ പാദത്തിനൊരു വിറയൽ . പിന്നെ അധികനേരം അവിടെ നിക്കാതെ പെട്ടെന്നു തന്നെ ചുറ്റു ഗോവണി വഴി താഴേക്കിറങ്ങി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്കു നടന്നു .
സമയം 2 മണി ശനിയാഴ്ച്ച അവധി ആഘോഷിക്കാൻ എല്ലാ സ്പാനിഷുകാരനും കുടുംബസമേതം വന്നിരിക്കുന്നു , എല്ലാ ഹോട്ടലിലും നല്ല തിരക്കു തന്നെ ഇവിടത്തെ എല്ലാ പഴയ പട്ടണത്തിലെ ഹോട്ടലുകളൂം ബാറുകളൂം ത്രിശ്ശൂർ പട്ടണത്തിലെ സ്വർണകടകളെ പോലെയാണു ഒരറ്റം പിടിച്ചാൽ മറ്റെ അറ്റം വരെ നിരനിരയായി ബാറുകളും ഹോട്ടലുകളും ( ഹോട്ടലും ബാറും ഇവിടെ രണ്ടും ഒന്നു തന്നെ ഒരു വിത്യാസവുമില്ല )3 മണിയോടെ സ്പാനിഷു ഭക്ഷണം കഴിച്ചു കാസ്കൊ വീഹൊ എന്ന പഴയ പട്ടണത്തിനു പുറത്തിറങ്ങി . വിറ്റോറിയ പട്ടണത്തിൽ 15 മിനുറ്റ് ഇടവിട്ട് ട്രാം സർവീസ് ഉണ്ട് അതിൽ ഒരു ദിവസത്തെ ടിക്കറ്റെടുത്തു പട്ടണം മൊത്തം കറങ്ങി കാണാൻ തീരുമാനിച്ചു അതിൽ കയറി യാത്രയായി .
ശൈത്യകാലത്തിന്റെ കൊടും തണുപ്പിൽ മരങ്ങളെല്ലാം ഇലപൊഴിച്ചു അസ്ഥികൂടങ്ങളെ പോലെ നിൽക്കുന്നു . ഇടക്കു ചില സ്റ്റോപ്പുകളിൽ ഇറങ്ങി നടന്നു കാഴ്ചകൾ കണ്ടു ഫോട്ടോയെടുത്തു .
വീണ്ടൂം തിരിച്ചു ട്രാമിൽ കയറി ഒരറ്റം മുതൽ അങ്ങെ അറ്റം വരെ യാത്ര ചെയ്തു . സമയം 4.30 വൈകീട്ട് 8 മണീക്കാണു ഇനി തീരിച്ചു പോകാനുള്ള അവസാനത്തെ ബസ്സ് . സൂര്യനസ്തമിക്കാൻ അല്പസമയം കൂടെയുണ്ട് , ട്രാമിൽ നിന്നിറങ്ങി ഫൈൻ ആർട്സ് മ്യൂസിയം ലക്ഷ്യമാക്കി നടന്നു വൈകീട്ട് 5 മണീ മുതൽ 8 മണി വരെയാണൂ സന്ദർശന സമയം ഇവിടെയും ക്യാമറക്കു വിശ്രമം കൊടുക്കേണ്ടി വന്നു ,പ്രവേശനം തീർത്തും സൌജന്യമായതു കൊണ്ടാണൊ എന്നറിയില്ല കാഴ്ചക്കാരനായി ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ . ജീവനുള്ളവരെ പിടിച്ചു ചുമരിൽ തറച്ചതാണെന്നു തോന്നി ചില പെയിന്റിങ്ങുകൾ കണ്ടപ്പോൾ ,കണ്ണ് എടുക്കാനെ തോന്നുന്നില്ല സി സി റ്റിവിയിൽ സെക്യൂരിറ്റി എന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധം എന്നെ ക്യാമറ തിരിച്ചു ബാഗിൽ തന്നെ വയ്പ്പിച്ചു .
അര മണിക്കൂർ അവിടെ ചിലവഴിച്ച് ആർടിയം എന്ന ആർട്സ് എക്സ്ബിഷൻ സെന്ററിലേക്കു പോയി .പ്രവേശനം സൌജന്യം എന്നു തന്നെ പറയാം 1 സെന്റ് ആണൂ . ഇപ്പോൾ 6 മാസത്തേക്കു അവിടെ പ്രദർശിപ്പിക്കുന്നതു ഇന്ത്യൻ പൊട്രൈറ്റ് ഫോട്ടോഗ്രഫിയാണു . നാമൊരു ഇന്ത്യാക്കാരനാണെന്നു അഭിമാനം തോന്നുന്ന അവസരങ്ങളാണിതു . എല്ലാ സംസ്ഥാനത്തെയും ആളുകളുടെയും പോർട്രെയ്റ്റുകൽ ഉണ്ടായിരുന്നെന്നു മാത്രമല്ല ഒരു ചുമർ നിറയെ കേരളത്തിലെ ക്രിസ്ത്യൻ ബിഷപ്പു തിരുമേനിമാരുടെ ( എല്ലാവരും ഉണ്ട് കത്തൊലിക്ക യാക്കൊബായ ഓർത്തഡോക്സ് .......)14 ഫോട്ടൊകൾ അവരുടെ ഔദ്യോഗിക ഭവനത്തിനു മുന്നിൽ നിൽക്കുന്ന ഫോട്ടോകൾ .
അവിടെ നിന്നിറങ്ങി നടക്കുന്ന വഴിയിൽ തന്നെ ഒരു വയസ്സായ തെരുവു കലാകാരനെ കണ്ടു , നിരക്ഷരൻ പറഞ്ഞതു ശരി തന്നെ യൂറൊപ്പിൽ എവിടെ യാത്ര പോയാലും ഇവരെ കാണാതിരിക്കില്ല . അല്പനേരം കൂടെ അവിടെ ചുറ്റി കറങ്ങിയതിനു ശേഷം 8 മണീയുടെ ബസ്സിൽ വീട്ടിലേക്കു യാത്രയായി ..
മൂന്നു ദിവസത്തേക്കു മാത്രമായി നാട്ടിലേക്കു വരുന്ന സമയത്തു ഞങ്ങളുടെ വിമാനത്തിനു സമാന്തരമായി പതിനായിരം മീറ്റർ ഉയരത്തിൽ മ്യൂണിക്ക് മുതൽ റ്റെഹറാൻ വരെ പറന്നവൻ .
ആഗസ്റ്റിൽ നാട്ടിൽ പോയപ്പോൾ ഒരു കുടുംബസംഗമത്തിൽ വച്ചു പരിചയപ്പെട്ട , ഗുരുവായൂർ KSEB ഓഫീസർ ആയി ജോലി ചെയ്യുന്ന സുനിൽ എന്നോട് ചോദിച്ചു
“ സജി സ്പെയിനിലാണെന്നല്ലെ പറഞ്ഞതു ഗെർണിക്കയൂടെ അടുത്താണോ ? അവിടെ പോയിട്ടുണ്ടോ? നമ്മൾ വായിച്ചിട്ടീല്ലെ ഗെർണിക്കയെ പറ്റി രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ ബോംബിട്ടു നശിപ്പിച്ച സ്ഥലം പികാസോ വരച്ച ഗെർണീക്ക സജി ഇതൊക്കെ കണ്ടുവോ ? “
ഇതിനെല്ലാം എനിക്കു ഒറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ “ ഇല്ല” എന്നു മാത്രം .
പിന്നീട് സുനിലാണു എനിക്കു അയാൾ വായിച്ചു മാത്രം അറിവുള്ള ഗെർണീക്കയെയും പികാസൊ വരച്ച പെയിന്റിങ്ങിനെ പറ്റിയും എല്ലാ കഥകളൂം എനിക്കു പറഞ്ഞു തന്നതു .
പരീക്ഷ ജയിക്കാൻ വേണ്ടി മാത്രം ചരിത്രം പഠിച്ച ഞാൻ അന്നു കുറ്റബോധത്തോടെ സുനിൽ ആവേശത്തോടെ ഗെർണിക്കയെ പറ്റിയും പികാസോയുടെ പെയിന്റിങ്ങിനെ പറ്റിയും പറഞ്ഞതു കേട്ടു. അന്നെ മനസ്സിൽ കരുതിയതാണു സ്പെയിനിലെ എന്റെ ഇനിയുള്ള അടുത്ത യാത്ര ഗെർണിക്കയിലേക്കായിരിക്കും എന്നു .
അതെ എന്റെ ഇന്നത്തെ യാത്ര ഗെർണീക്കയിലേക്കായിരുന്നു . രണ്ടാം ലോകമഹാ യുദ്ധക്കാലത്തു ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഗെർണീക്ക ,പികാസോ വരച്ച ഗെർണിക്ക .
“Guernica, the oldest town of the Basque provinces and the center of their cultural traditions, was almost completely destroyed by the rebels in an air attack yesterday afternoon. The bombing of the undefended town far behind the front line took exactly three quarters of an hour. During this time and without interruption a group of German aircraft – Junker and Heinkel bombers as well as Heinkel fighters – dropped bombs weighing up to 500 kilogrammes on the town. At the same time low-flying fighter planes fired machine-guns at the inhabitants who had taken refuge in the fields. The whole of Guernica was in flames in a very short time.” - The Times, April 27, 1937.
ഇതായിരുന്നു ബോംബിങ്ങിനു അടുത്ത ദിവസം പത്രത്തിൽ വന്ന വാർത്ത .
കടപ്പാട് വികിപിഡിയ സ്പാനിഷ്
പഴയ കാലത്തു ബിസ്ക്കായയുടെ പാർലമെന്റ് ഗെർണിക്കയിലായിരുന്നു .പതിമൂന്നാം നൂറ്റാണ്ട് മുതൽ ഒരു ഓക്കു മരത്തിനു ചുറ്റുമായിരുന്നു അവർ സഭ കൂടിയിരുന്നതു . ബാസ്ക് കണ്ട്രിയുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണു ഓക്കു മരം . സ്വതന്ത്ര രാജ്യത്തിനു വേണ്ടി പോരാടുന്ന ബാസ്ക് കണ്ട്രിയെ സ്പെയിനിലെ അന്നതെ ഏകാതിപതി ആയിരുന്ന ഫ്രാൻകൊ ഹിറ്റ്ലറെയും മുസ്സോളിനിയെയും കൂട്ടു പിടിച്ചു കീഴടക്കി .അതു കൊണ്ടു തന്നെ ഗെർണിക്കയിൽ സഭകൂടിയിരുന്ന സ്ഥലം ലക്ഷ്യമാക്കി അന്നവർ ബോബിട്ടതു , ഗെർണിക്കയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുകയായിരുന്നു ലക്ഷ്യം . 1600 പേരുടെ ജീവൻ അപഹരിച്ചെങ്കിലും , ഗെർണിക്ക പൂർണമായി തകർന്നെങ്കിലും ഓക്ക് മരവും സഭ കൂടുന്ന സ്ഥലവും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു .
വളരെ നാളുകൾക്കു ശേഷം ഇന്നായിരുന്നു നല്ല കാലാവസ്ഥ , ഒൻപതു പത്തിന്റെ ബസിൽ എല്ലോരിയോയിൽ നിന്നും ഡുറങ്കോയിൽ എത്തി അവിടെ നിന്നും ഗെർണിക്കയിലേക്കു ട്രെയിനിൽ ടിക്കെറ്റെടൂത്തു .അര മണിക്കൂർ യാത്രക്കു ശേഷം ഗെർണിക്കയിലെത്തിയ ഞാൻ നേരെ ഇൻഫോർമേഷൻ ഓഫീസ്സിൽ പോയി മാപ് വാങ്ങി വഴി ചോദിച്ചു മനസ്സിലാക്കി .
ഗെർണീക്ക വളരെ ചെറിയ പട്ടണമാണ് 16,000 ജനസംഖ്യമാത്രമുള്ള ചെറുപട്ടണം .റെയിൽ വേ സ്റ്റേഷനിൽ നിന്നിറങ്ങി അല്പം നടന്നാൽ ചന്ത നടക്കുന്ന സ്ഥലം കാണാം വഴികളെല്ലാം അല്പം ഇടൂങ്ങിയ വഴികൾ ആളൂകൾ തിങ്ങി പാർക്കുന്നു .എന്നാൽ മനസ്സിൽ ,ബോംബിട്ട് തകർത്ത ഗെർണീക്കയുടെ ചിത്രവുമായി ഇപ്പോഴുള്ള ഗെർണീക്ക നോക്കിയാൽ തീർത്തും പുതിയതു തന്നെ . ഒരിടത്തു പോലും ബോംബിട്ടു തകർത്തതിന്റെ അവശിഷ്ട്ടങ്ങൾ പോലുമില്ല .
ഗെർണിക്ക മ്യൂസിയമായിരുന്നു എന്റെ ലക്ഷ്യം അവിടെ അന്നു ബോംബിട്ടു തകർത്ത ഗെർണിക്കയെ പറ്റി എല്ലാം കാണാം , ഇപ്പോഴുള്ള ഗെർണിക്ക തീർത്തും പുതിയതാണു അന്നത്തെ ഒരു കേടുപാടു പോലും കാണാത്ത രീതിയിൽ പുതുക്കി പണിതതു .
മ്യൂസിയം എത്തുന്നതിനു മുന്നെ ഇക്ക്വോഡോർ രാജ്യത്തു നിന്നുള്ളവർ തെരുവിൽ അവതരിപ്പിക്കുന്ന സംഗീതം കേട്ട് കൊണ്ടു അലപനേരം നിന്നു
നാലു യൂറോക്കു ടിക്കെറ്റെടുത്തു ഞാൻ മ്യൂസിയത്തിൽ കയറി , മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ ക്യാമറ തീർത്തും നിരോധിച്ചിരിക്കുന്നു . എല്ലായിടത്തും സി സി ക്യാമറ്യുള്ളതിനാൽ ഞാൻ റിസ്ക് എടുത്തു ഫോട്ടോ എടുക്കാൻ നിന്നില്ല . ഗെർണിക്കയിലെ ബോംബിങ്ങിനെ പറ്റി മാത്രം ഉള്ള മ്യൂസിയമാണതു . എന്റെ കൂടെ ബുദ്ധി വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളും ഉണ്ടായിരുന്നു .ബോംബിങ്ങിനു ശേഷം തീയും പുകയും ഉയരുന്ന കെട്ടിടങ്ങളും ജീവനറ്റ ശരീരങ്ങളൂം അഭയാർഥികളായി രക്ഷപെടുന്നവരുടെ ഫോട്ടൊകളൂം, അന്നു പൊട്ടാതെ കിടന്ന ബോംബുകളെക്കാളൂം എന്നെ അവിടെ ആകർഷിച്ചതു നമ്മുടെ ഗാന്ധിജിയുടെയും മതെർ തെരേസയുടെയും ഫോട്ടോകളായിരുന്നു .
മതെർ തെരേസയുടെ സ്നേഹിക്കുവാൻ വേണ്ടി പറയുന്ന വചനങ്ങളും അവർ ഉപയ്യോഗിച്ചിരുന്ന വട്ട കണ്ണടയും ഞാനവിടെ കണ്ടു , അതിനേക്കാൾ ഉപരി പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു മോഹൻ ദാസ് ഗാന്ധി എന്ന പേരിൽ .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ രണ്ടു നിമിഷം ഗാന്ധിജിയുടെ ഫോട്ടൊയെ നോക്കി നിന്നു .
അവിടെ കണ്ട വിസിറ്റേർസ് പുസ്തകത്തിൽ മലയാളത്തിൽ തന്നെ രണ്ടു വരികൾ എഴുതിയതിനു ശേഷം മൂന്നാമതെ നിലയിലെക്കു കയറി . പിക്കാസോയുടെ പെയിന്റിങ്ങ് അവീടെ കണ്ടു (ഒറിജിനൽ ഇരിക്കുന്നതു മാഡ്രിഡിലാണ് ) . സിമ്പോളിക് ആയി വരച്ചിരിക്കുന്ന ആ പെയിന്റിങ്ങ് നമുക്കു മനസ്സിലാകുന്ന രീതിയിയിൽ വേർതിരിച്ചു വരച്ചു വിവരിച്ചു എഴുതിയിട്ടുണ്ടു .
പാരിസ് എക്സിബിഷനു വേണ്ടി വരച്ച ഈ പെയിന്റിങ്ങ് 1940 ഇൽ പാരീസ് കീഴ്പെടുത്തിയ നാസി പട്ടാളക്കാർ ഈ പെയിന്റിങ്ങ് കൈവശ പെടുത്തി പിക്കാസോയോടു ചോദിച്ചു “ നിങ്ങളാണൊ ഇതു ചെയ്തതു “ (വരച്ചതു നിങ്ങളാണൊ എന്നു )
പികാസോ പറഞ്ഞു “ നിങ്ങളാണൂ ഇതു ചെയ്തതു എന്നു “ .
അടുത്ത മുറിയിലെ അഞ്ചു മിനുറ്റു ദൈർഘ്യമുള്ള , ബോംബിങ്ങിനു ശേഷമുള്ള വീഡിയോ എന്നെ ആ ദിവസത്തിലേക്കു കൊണ്ടു പോയി , തീയും പുകയും തകർന്ന കെട്ടിടങ്ങളും അഭയാർഥികളൂം ..... ഒരു ചന്ത നടക്കുന്ന ദിവസമായിരുന്നു ഗെർണിക്ക ആക്രമിക്കപെട്ടത് .ഉച്ച തിരിഞ്ഞ് നാലു മണീയോടെ ആദ്യത്തെ വിമാനം ബോംബിങ്ങ് തുടങ്ങി പിന്നീടു പിന്നാലെ വന്ന മറ്റു വിമാനങ്ങൾ ത്രികോണാക്രിതിയിൽ പറന്നു ഗെർണിക്കയെ ആക്രമിച്ചു ഏകദേശം 4 മണീക്കൂർ നീണ്ടു നിന്ന ആക്രമണാത്തിനു ശേഷം ഗെർണീക്കയിൽ ഒരു കെട്ടിടം പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല .അന്നു 6000 ആളുകൾ മാത്രം ജനസംഖ്യയുണ്ടായിരുന്ന ഗെർണീക്ക ഗ്രാമത്തിലെ 1,600ആളുകൾ മരിച്ചു .ഹിറ്റ്ലർക്ക് തന്റെ പോർവിമനങ്ങളൂം ബോംബുകളും രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കക്കു എതിരെ ഉപയോഗിക്കുന്നതിനു മുന്നെ ഗെർണീക്കയിൽ പരീക്ഷിക്കുക എന്നതിൽ കൂടുതൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല .സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഫാസിസ്റ്റ് ഏകാധിപതിയായ ഫ്രാങ്കൊയെ മറ്റു ഏകാധിപതികളായ ഹിറ്റ്ലറും മുസ്സോളിനിയും സഹായിക്കുകയായിരുന്നു .സ്പാനിഷ് റിപബ്ലിക്കുകളെ റഷ്യ സഹായിച്ചുവെങ്കിലും അന്തിമ വിജയം ഏകാധിപതിയായിരുന്ന ഫ്രാങ്കൊക്കു തന്നെയായിരുന്നു ,ഒടുവിൽ മരണ ദിവസം വരെ ഫ്രാങ്കൊ സ്പെയിനിൽ അധികാരിയായി തുടർന്നു .
ഞാൻ ഒരു ശ്വാസം മുട്ടലോടെ ആ മുറിയിൽ നിന്നും പുറത്തു കടന്നു .
ഇനി അടുത്ത ലക്ഷ്യം ,പികാസോ വരച്ച പെയിന്റിങ്ങ് ചുമരിൽ റ്റെയിത്സിൽ പതിച്ചു വെച്ചതു കണ്ടതിനു ശേഷം അവിടത്തെ പാർക്കിൽ അല്പ നേരം ചിലവഴിച്ചു പഴയ സഭ കൂടിയിരുന്ന ഓക്കു മരത്തിനടുത്തെത്തണം .
മ്യൂസിയത്തിൽ നിന്നിറങ്ങി നേരെ സാന്ത മരിയ പള്ളിയുടെ വഴിയിലൂടെ പികാസോയുടെ പെയിന്റിങ്ങ് കാണാൻ പോയി . അവിടെ ഒരു മതിലിൽ പിക്കാസോയുടെ പെയിന്റിങ്ങിന്റെ സെറാമിക്ക് പ്രതിരൂപമുണ്ട് .പോകുന്ന വഴിക്കു നല്ലൊരു പൂന്തോട്ടം കണ്ടു പൂക്കളുടെ ഭംഗിയേക്കാളൂം എന്നെ ആകർഷിച്ചത് ചെടികൾക്കിടയിലെ ക്ലോക്ക് ആയിരുന്നു . ആ ക്ലോക്കിൽ സമയം എന്റെ വാച്ചിലേക്കാൾ 5 മിനുറ്റ് അധികം ആണെന്നതൊഴികെ ആ ക്ലോക്ക് ക്യുത്യമായി പ്രവർത്തിക്കുന്നു .
അതിന്റെ ഒരു ഫോട്ടോ എടുത്തതിനു ശേഷം യൂറോപ്യൻ ജനതയുടെ പാർക്കിൽ പോയി അല്പനേരം വിശ്രമിച്ച ശേഷം , ഫോട്ടോയുമെടുത്തു കസ ഹുന്താസ് എന്നറിയ പെടുന്ന സഭ കൂടിയിരുന്ന സ്ഥലത്തേക്കു നടന്നു .
ബോംബിങ്ങിൽ കേടൂ കൂടാതെ രക്ഷ പെട്ട ആ ഓക്കു മരത്തിന്റെ തടി അവീടെ ഓർമക്കായി സംരക്ഷിച്ചു വെച്ചിരിക്കുന്നു .
സഭക്കകത്തു കടന്നു , വലതു വശത്തു പ്രധാന സഭയും ഇടതു വശത്തു ഓഫിസ്സും . ഇടത്തു വശത്തുള്ള ഓഫിസ്സിനു മുകളിൽ കണ്ണാടിയിൽ ഓക്കു മരത്തിനു ചുറ്റും അന്നു സഭ കൂടിയിരുന്നതിന്റെ ചിത്രം വരച്ചു വെച്ചിരിക്കുന്നു . ചരിത്രത്തിൽ സ്ഥാനം പിടിച്ച ഈ സ്ഥലത്തു എനിക്കു നിൽക്കാൻ സാധിച്ചതിന്റെ നന്ദിയോടെ അവിടെ 5 മിനുറ്റ് ചിലവഴിച്ച ശേഷം ബെർമെഒ എന്ന സ്ഥലത്തേക്കു യാത്രയായി .
കടൽ തീരത്തു ഹാർബറിനു തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു പട്ടണമാണു ബെർമെഒ .നല്ല മത്സ്യസമ്പത്തും അതിനേക്കാൾ ഉപരി നല്ല മത്സ്യഭക്ഷണവും കിട്ടുന്ന സ്ഥലം .ട്രെയിനിൽ നിന്നും ഇറങ്ങി കാണുന്ന കാഴ്ച്ച ഹാർബർ ആണ് , കടലിൽ മാത്രം കണ്ടിട്ടുള്ള കപ്പലുകൾ കരക്കു കയറ്റി കേടു പാടുകൾ തീർക്കുന്നതു കണ്ടു . അല്പം ദൂരെയായി പണ്ടു കാലത്തു തിമീംഗലത്തെ വേട്ടയാടി പിടിച്ചിരുന്ന പായ്കപ്പൽ കാണാം .കടലിനോടു ചേർന്ന് മലകളൂം അവിടെ പല തട്ടുകളിലായി പച്ചപ്പുകൾക്കിടയിൽ കാണുന്ന വീടുകളൂം കണ്ടു കൊണ്ടു അല്പനേരം കടൽ തീരത്തിരുന്നു .
സമയം 4 മണീയായി ഇതു വരെ ഭക്ഷണം കഴിച്ചിട്ടില്ല ഇവിടെ ലഘുഭക്ഷണം കിട്ടുന്ന കടകൾ ബാറുകൾ മാത്രമാണ് . ശനിയാഴ്ച്ചത്തെ അവധി ദിവസം ആഘോഷിക്കുന്ന സ്പാനിഷുകാരെ കൊണ്ടു എല്ലാ ബാറുകളൂം നിറഞ്ഞിരിക്കുന്നു . പുരുഷന്മാർ വീര്യം കൂടിയതും സ്ത്രീകൾ വീര്യം കുറഞ്ഞതുമായ മദ്യം നുണഞ്ഞിറക്കി കൊണ്ടു വണ്ടിയിൽ കൂടെ കൊണ്ടു വന്ന കൊച്ചു കുട്ടികൾക്കു പാലു കൊടുക്കുന്നു . ചിലർ വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടു ആഴ്ച്ചാവസാനം ആഘോഷിക്കുന്നു .ഒരു ബീയറും പല തരം മത്സ്യഭക്ഷണവും കഴിച്ച് അലപനേരം അവിടെ ചിലവഴിച്ച ഞാൻ ഇരുട്ടുന്നതിനു മുന്നെ എല്ലോറിയിലേക്കുതിരിച്ചു .